Sunday, August 23, 2009

പന്നികളിറങ്ങിയ രാത്രിയി‍ല് ( c.p.aboobacker ) kavitha

പന്നികളിറങ്ങിയ
രാത്രിയിലാണ്
ഞങ്ങള്‍
വനസ്ഥലികളിലെത്തിയത്.
ചൂട്ടുകളേന്തി
ആരവം മുഴക്കി
വനവാസികളിലലിഞ്ഞു
ഞങ്ങള്‍
പടര്‍പ്പുകളിലൂടെ
ഓടി.
മുനിഞ്ഞുകത്തുന്ന വിളക്കുകളില്‍
മരമടകളില്‍ ആരോ
കാത്തിരിക്കുന്നുണ്ടായിരുന്നു
ഓടുന്ന പുരുഷാരങ്ങളില്‍ അലിഞ്ഞുപോയ
ശബ്ദങ്ങല്‍ ആരും കേട്ടില്ല.
വനപുഷ്പങ്ങളും മലന്തേനും
കളവ് പോവുന്ന നിമിഷങ്ങളില്‍
പന്നികള്‍ ഓടിക്കൊണ്ടേയിരിക്കും.
അവകിതച്ച്, കിതച്ച്
എവിടെയോ
ആരും കാണാത്ത കൊല്ലികളിലൂടെ
വനത്തിനു പുറത്തുപോയിരിക്കും.
ആദിവാസിക്കുടികളില്‍
കരഞ്ഞുവീണ കണ്ണുനീര്‍ത്തുള്ളികളില്‍
പന്നിയുടെ വായിലെ
വൃത്തികെട്ട സ്രവം കലര്‍ന്ന്
ദുര്‍ഗ്ഗന്ധം വമിച്ചുതുടങ്ങും.
കൊല്ലികളില്‍ ധൂസരമായ
അസ്ഥികള്‍ വരുന്നത്
അങ്ങനെയാവണം.
പഠനയാത്രകളില്‍ വന്ന
കുിട്ടികളോ ട്
സംശയം തീര്‍ക്കാനാവാതെ
പാവം അദ്ധ്യാപികമാര്‍
കുഴങ്ങിയിരിക്കണം.
പച്ചിലകല്‍ പൊഴിയുകയും
പടര്‍പ്പുകളുടെ
താളം തെറ്റുകയും ചെയ്ത
രാവുകളില്‍
രക്ഷസ്സുകളുടെ കൈകളില്‍നിന്ന്
അവര്‍ ഇന്നും മോചിതരായിട്ടില്ലല്ലോ.
മച്ചിലൊരു പെരുച്ചാഴിയായി
വീട്ടുകാരന്‍ മാറുന്നകാഴ്കളില്‍
അവര്‍ക്ക്കനര്‍മ്മംതോന്നിയിരുന്നില്ലല്ലോ.
എലികള്‍ നടന്നുവന്നത്
പൂച്ചയ്ക്ക് മണികെട്ടാനായിരുന്നുമില്ല.
പുലര്‍കാലത്ത്
പന്നികള്‍ക്ക് പകരം
പുരുഷന്മാരുടെ
കടം വന്ന ശരീരങ്ങള്‍
തൂങ്ങിക്കിടന്നു.
പാവം പന്നികള്‍
ബുദ്ധിജീവികളെ പോലെ
ആരെയോ പഴിച്ചുകൊണ്ടിരുന്നു.

0 comments: